ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തമാശ

അയാള്‍ ചിരിക്കുകയായിരുന്നു. അഭിമാനം കൊള്ളുന്ന ചിരി.
അയാള്‍ പറയുന്ന തമാശ ആളുകള്‍ ഏറ്റെടുത്തിരിക്കുന്നു.
അഭിമാനത്തില്‍ ആലസ്യം പൂണ്ട് അയാള്‍ പറഞ്ഞു.
'ഞാന്‍ എല്ലാം തുറന്നു പറയുന്നവനാണ്. മനസ്സില്‍ തോന്നിയതെന്തും ഞാന്‍
തുറന്നു പറയും'

തന്റെ തമാശയ്ക്ക് അശ്ലീലതയുടെ അനാവശ്യ അലങ്കാരമുണ്ട് എന്ന് കരുതി
അകന്നു പോയവരെ അയാള്‍ പുച്ഛിച്ചു തള്ളി.

'അവര്‍ എന്റെ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ അല്ല, ആയിരുന്നെങ്കില്‍ അവര്‍ക്ക് എന്റെ തമാശകള്‍ സ്വീകാര്യമാവുമായിരുന്നു'
ഒരു ഭര്‍ത്താവായിട്ടും , ഒരു അച്ഛനായിട്ടും അയാളുടെ കൗതുകലോകം വളര്‍ന്നു പന്തലിക്കുകയായിരുന്നു.

'പക്വത എത്താത്തവര്‍', 'കപട മനസ്സിനുടമകള്‍', 'പകല്‍ മാന്യന്‍മാര്‍'
അയാളുടെ തമാശകള്‍ക്ക് ചെവി കൊടുക്കാത്തവരെ പകല്‍ വെളിച്ചത്തിലും
സോഷ്യല്‍ മീഡിയയുടെ മറവിലും അയാള്‍ വിമര്‍ശിച്ച് കളിയാക്കി വിശകലനം ചെയ്ത് ആനന്ദപുളകിതനായി.

ചിലപ്പോള്‍ പൊതുവേദിയില്‍ മറ്റുള്ളവരെ 'ഇതാ അയാള്‍ തമാശ പറയാന്‍
പോകുന്നു ' എന്ന് പറഞ്ഞു തന്റെ പ്രവചനമികവില്‍
 സ്വയം മറന്ന് വാചാലനായി.

'ശരിയല്ല ഒന്നും' എന്ന് പറഞ്ഞവരോട് അയാള്‍ വീണ്ടും പറഞ്ഞു.
' ഞാന്‍ എല്ലാം തുറന്നു പറയുന്നവനാണ്, മറ്റുള്ളവര്‍ക്ക് വേദനിക്കുമോ എന്ന്
നോക്കേണ്ട കാര്യം എനിക്കില്ല, അവര്‍ ഭീരുക്കള്‍! '

മറ്റുള്ളവരുടെ സ്വകാര്യ നിമിഷങ്ങള്‍ പല രൂപത്തിലും പങ്കുവയ്ക്കുന്നതില്‍
അയാള്‍ ഹരംപൂണ്ടു. മറ്റുള്ളവരുടെ വേദനകള്‍ അവരുടെ കഴിവുകേടുകളായി ഉയര്‍ത്തികാട്ടി നിറം പകര്‍ന്നവതരിപ്പിച്ച് അയാള്‍ ചിരിച്ചമര്‍ന്നു. അശ്ലീല ദൃശ്യങ്ങളില്‍ മതിമറന്ന് തമാശകള്‍ നിര്‍മ്മിച്ച് രസിച്ച അയാള്‍ , ഒരിക്കല്‍ സുഹൃത്തുക്കള്‍ അയാളില്‍ നിന്നും അകന്നുമാറി ഒരു പുതിയ തമാശ ഒറ്റയ്ക്ക് നുകരുന്നത് കണ്ടു അത്ഭുതപ്പെട്ടു.

പങ്കുവെയ്ക്കാനുള്ള ആര്‍ത്തിയോടെ ഓടിയടുത്ത അയാള്‍ കണ്ട ദൃശ്യം തന്റെ പൊന്നോമനയെ ചിലര്‍ ചേര്‍ന്ന് പങ്കുവയ്ക്കുന്നതായിരുന്നു.
അയാള്‍ ആദ്യമായി നിശബ്ദതയുടെ വേദനയില്‍ അമര്‍ന്നിരുന്ന നിമിഷം.
സുഹൃത്തുക്കള്‍ അയാളുടെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞു.
'അയാള്‍ എല്ലാം തുറന്നു പറയുന്നവനാണ്, എല്ലാം തുറന്നു വെയ്ക്കപ്പെട്ട
അയാളുടെ ജീവിതം എത്ര നിര്‍മലം, അല്ലെ !! '
അപ്പോള്‍ അയാള്‍ ചിരിക്കുകയായിരുന്നു.
അഭിമാനം തകര്‍ന്ന ഭ്രാന്തമായ ചിരി.

അഭിപ്രായങ്ങള്‍

  1. തിരിച്ചടികൾ നേരിടുമ്പോഴേ അകക്കണ്ണ് തുറക്കപ്പെടുകയുള്ളു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വര്‍ഷങ്ങള്‍ക്കുശേഷമുള്ള ഒരു പോസ്റ്റ്‌ അതിനിത്രെപെട്ടന്ന്‍ ഒരു മറുപടി.. സമ്മതിച്ചിരിക്കുന്നു..

      ഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തിരിച്ചറിവ്

{ഞാനും നീയും എന്ന എന്റെ സുഹൃത്ത്‌ പി.വി.ജോണിന്റെ പോസ്റ്റിനു കമന്റ്‌ ആയി എഴുതിയത് } ഞാനും നീയും ഒരൊറ്റ മനസ്സായിരുന്നപ്പോഴും ഒരു ശരീരമായിരുന്നപ്പോഴും ഓര്‍ത്തിരുന്നില്ല  രണ്ടു വ്യത്യസ്ത വാക്കുകള്‍ ആണെന്ന്...  

നുറുങ്ങുകള്‍ തീര്‍ക്കുന്നു നുറുങ്ങുവെട്ടം....

നുറുങ്ങുകള്‍ തീര്‍ക്കുന്നു നുറുങ്ങുവെട്ടം.... ( ഈ പോസ്റ്റ്‌ എഴുതാന്‍ പ്രചോദനമായ  ഹൈക്കു പോയംസ്  https://www.facebook.com/groups/Haikupoems/   എന്ന ഗ്രൂപ്പിനും  എന്നെ എന്നും പ്രോല്‍സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന  https://www.facebook.com/groups/malayalamblogers/    മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിനും    ഒത്തിരി നന്ദി..  ഒപ്പം വേണുഗോപാല്‍ ഏട്ടന്‍, തമ്പാന്‍ നായര്‍..,  സോണി ചേച്ചി,ഗിരിജ ചേച്ചി, ശിവപ്രസാദ്‌ പാലോട്‌, അപ്പു എം ശിവന്‍,സുമയ്യ തന്നാരി,  പ്രിയ കളരിക്കല്‍, പ്രിയക്കുട്ടി  അനീഷ്‌ കെ.വി,ഷാജു ഏട്ടന്‍  എന്നിവര്‍ക്കും നിങ്ങള്‍ക്കും   ഒത്തിരിയൊത്തിരി നന്ദി )  വായനക്കാരെ നിങ്ങള് സഹിച്ചോളീന്‍.....,..............       ലൈക്കുന്നു ചിലര്‍              പോക്കുന്നു ചിലര്‍       ചിരിക്കുന്നു ചിലര്‍          മനസ്സുകള്‍ തമ്മില്‍       കുറയുന്നു വിള്ളല്‍       കൊഴിയുന്ന മോഹം       കരിയുന്ന സ്വപ്നം          ഞാന്‍ വെറും കരിയില       ആശകള്‍ വേണ്ട       കാശുകള്‍ മതി       വാശിയില്‍ ഓടി       അന്ത്യ നേരം       മൂശയില്‍ കോറി       നിരാശകള

അതിരപ്പിള്ളിയും കടന്നൊരു വെള്ള-ച്ചാട്ടം - ഭാഗം1

"എബ്ടെക്കാ കാലത്തെന്നെ ഇത്രേ നേരത്തെ!" "ഏയ്‌..ഒന്നൂല്യച്ചാ ഈ അതിരപ്പിള്ളി വരെ.." "ആരാടാ കൂടെ " (അലംബ് ടീംസ് ആണോന്ന്.. ) "കോളേജിലെ കുട്ട്യോളാ അച്ഛാ.. വീക്കെന്‍ഡല്ലേ.. കോഴിക്കോട് പാര്‍ട്ടീസാ .. അവരീന്തിരപ്പിള്ളി കണ്ടട്ടില്ലേയ്.പിന്നെ ആ പുതുക്കാട് ജോസെനും ഉണ്ട്.    ഇന്നാളു കണ്ടില്ലെച്ചന്‍, അവന്‍" അവന്റെ പേര് പറഞ്ഞോണ്ട് ആണോന്നറിയില്ല..പക്ഷെ പിന്നെ കേട്ടത് " ഒരച്ഛന്റെ രോദനം " ആയിരുന്നു . "ഇന്നാളു പോയില്ലേ നീയ്‌.പിന്നെ എന്തിനാ വീണ്ടും.  ങ്ഹാ.. പിള്ളേര് സെറ്റാവുമ്പോ, ആവേശം കൂടുമ്പോ ഒരു വെള്ള ചാട്ടം ഉണ്ടാവും. അച്ഛനെ കുട്ടിയ്ക്ക് അങ്ങനെ ഒരു വെള്ളച്ചാട്ടം വേണ്ടാട്ടാ.." ആ സ്നേഹപ്രകടനത്തില്‍ ഞാന്‍ അലിഞ്ഞു പോവുമെന്ന് അച്ഛന്‍ വിചാരിച്ചു കാണും.   എന്നാലും പ്രലോഭനങ്ങളില്‍ വീഴാതിരിക്കുക എന്നത് യുവാക്കളുടെ കര്‍ത്തവ്യം ആണല്ലോ. "ആ പിന്നെ..അച്ഛാ ആ പഴയ ക്യാമറ.." "എടുത്തോ..പിന്നെ ആര്‍ക്കും കൊടുക്കരുത്‌ ..പിന്നെ ഫോടോന്റെ ഫങ്ങി നോക്കലോക്കെ അവസാനം മതി.ബാറ്ററി എങ്ങാനും തീര്‍